മതഭ്രാന്തിന്റെ പുക കേരളത്തിൽ പടർന്ന ഒരു വർഷത്തിൽ സ്റ്റേജിൽ ഈ ഗാനം ആലപിച്ച യേശുദാസ് കരയുന്നത് കണ്ടിട്ടുണ്ട്.
കേട്ടവരെല്ലാം മിഴിതുടച്ചു .
കണ്ടവരെല്ലാം കരഞ്ഞുപോയി.
അതിനുശേഷം ഇടറുന്ന കണ്ഠത്തോടെ യേശുദാസ് പറഞ്ഞു-
പ്ലീസ്...
നസീറും മധുവും എല്ലാം നിറഞ്ഞുനിൽക്കുമ്പോൾ,സേതുമാധവൻ ഉമ്മറിനെ നായകനാക്കി ഈ സിനിമ സംവിധാനം ചെയ്തതും,താടിവെച്ച ഉമ്മറിന്റെ ചിത്രം പോസറ്റുകളിൽ നിറഞ്ഞു നിന്നതും ഓർക്കുന്നു.
കോഴിക്കോടൻ അരങ്ങിന്റെ ജീവനായിരുന്ന കെ.ടി.മുഹമ്മദിന്റെ നാടകത്തെ അവലംബമാക്കി ഈ സിനിമ ദേശിയോദ്ഗ്രന്ഥത്തിനുള്ള
പുരസ്ക്കാരം നേടി
കൃഷ്ണന്റെ സഹോദരി യശോദ ഒരു സാമൂഹ്യ പ്രവർത്തകയാണ്. കൃഷ്ണൻ ജയിലിലായിരുന്നപ്പോൾ മാധവൻ എന്നൊരു രാഷ്ട്രീയ (കമ്മ്യൂണിസ്റ്റ് ) പ്രവർത്തകനുമായി അവൾ പ്രേമിച്ച് വിവാഹ ബന്ധത്തിലേർപ്പെട്ടു.ആ ബന്ധത്തിലുണ്ടായ കുഞ്ഞിനു മൂന്നോളം വയസ്സായി.പേര് ദേവദാസ്.വൈദ്യനെ കണ്ടു കിട്ടുന്നതു വരെ ജീവിക്കണമല്ലോ.കൃഷ്ണൻ അവരോടൊന്നിച്ചു താമസമാക്കി.
അങ്ങാടിയിൽ ചായക്കച്ചവടം നടത്തുന്ന അബ്ദുല്ല , കുടുംബത്തോടൊന്നിച്ച് കൃഷ്ണന്റെ അയല്പക്കത്തു ജീവിക്കുന്നു.അയാൾ പണ്ടേ കൃഷ്ണന്റെ ഉറ്റ സുഹൃത്താണ്.കൃഷ്ണനെ നല്ല വഴിക്ക് നയിക്കാൻ അയാൾ ആവതും ശ്രമിക്കുന്നു.
ആലിഹാജി സ്ഥലത്തെ ഒരു മുസ്ലിം പ്രമാണിയാണ്.ഒരു ജോലിക്ക് വേണ്ടി കൃഷ്ണൻ അയാളെ സമീപിച്ചു.ഉടനെ നടക്കാനിരിക്കുന്ന അയാളുടെ മകൻ മുസ്തഫയുടെ വിവാഹാഘോഷത്തിനു പന്തൽ പണിയാൻ കൃഷ്ണനെ ഭരമേല്പിച്ചു.ആലിഹാജിയുടെ സന്തത സഹചാരിയും കാര്യസ്ഥനുമായ ഇബ്രാഹിം കുട്ടിയ്ക്ക് അതിഷ്ടമായില്ല.
ഒരു നാൾ ഗർഭിണിയായ ഒരു മുസ്ലിം യുവതി കൃഷ്ണന്റെ വീട്ടിലേയ്ക്ക് പേറ്റുനോവോടെ വന്നു.സ്ത്രീകൾ പുരുഷ്നമാരെ വഞ്ചിക്കാറുണ്ട്.പുരുഷന്മാർ സ്ത്രീകളെ വഞ്ചിക്കാറില്ലേ.അങ്ങിനെ ഒരു വഞ്ചനയുടെ ഫലമായിരുന്നു അത്. വിവാഹിതനാകാൻ പോകുന്ന മുസ്തഫയുടെ രഹസ്യ കാമുകി.ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു കൊണ്ട് ആ യുവതി മരിച്ചു.തന്റെ കുഞ്ഞിനു പകരം ഈശ്വരൻ നൽകിയതാണെന്ന് കരുതി കൃഷ്ണൻ ആ കുഞ്ഞിനെ വളർത്താനുറച്ചു.പെങ്ങൾക്കും ഭർത്താവിനും അതിഷ്ടപ്പെട്ടില്ല.അബ്ദുല്ലയ്ക്കും അതു സമ്മതിക്കാൻ കഴിഞ്ഞില്ല.കുഞ്ഞിനെയും ആവശ്യപ്പെട്ടു കൊണ്ട് ആലിഹാജിയും കാര്യസ്ഥനും വന്നു.കൃഷ്ണൻ അവരെ തിരിച്ചയച്ചു.താനാ കുഞ്ഞിനെ ഒരു മുസ്ലിമായിത്തന്നെ വളർത്തുമെന്നവർക്ക് ഉറപ്പു കൊടുത്തു. എന്നാലും ആലിഹാജിക്ക് അതൊരപമാനമായി മാത്രമേ തോന്നിയുള്ളൂ.
ഒരു മുസ്ലിം കുട്ടി ഒരു ഹിന്ദുവിന്റെ വീട്ടിൽ വളരുക.അതിനോടനുബന്ധിച്ച പല വിഷമതകളും നല്ലവനായ അബ്ദുല്ലയുടെയും കുടുംബത്തിന്റെയും സഹായത്തോടെ കൃഷ്ണൻ തരണം ചെയ്തു.ആ കുട്ടിക്ക് ആമിന എന്ന് നാമകരണം ചെയ്യപ്പെട്ടു.
മുസ്തഫ വിവാഹം ചെയ്തത് സഫിയ എന്ന പെൺകുട്ടിയെ ആയിരുന്നു.ആ ദാമ്പത്യവല്ലരിയിൽ രണ്ടു പ്രസവങ്ങൾ നടന്നെങ്കിലും കുഞ്ഞുങ്ങൾ ജീവിക്കുകയുണ്ടായില്ല.ആമിന സ്വന്തം മകളാണ്.മുസ്തഫയ്ക്ക് അതു തുറന്നു പറയാൻ വയ്യ.എങ്കിലും അവളെ സ്വന്തമായി കിട്ടാൻ അവൻ ശ്രമം നടത്തി.ആ ശ്രമങ്ങളൊന്നും കൃഷ്ണന്റെ മുൻപിൽ വിലപ്പോയില്ല.
കൃഷ്ണൻ ആമിനയെ മതം പഠിപ്പിച്ചു.സ്ക്കൂളിലയച്ചു.അവൾ കോളേജ് ക്ലാസ്സുകളിലെത്തി.അവൾ പതിനെട്ടു വയസ്സുള്ള ഒരു യുവതിയായിക്കഴിഞ്ഞിരിക്കുന്നു.
സംഭവബഹുലമായ ശേഷം ഭാഗങ്ങൾ നേരിൽ കാണുക.
കടപ്പാട്: പാട്ടുപുസ്തകം