ഹോസ്റ്റലിൽ അവൾക്ക് ഒരു കൂട്ടുകാരിയെ കിട്ടി.കല. കണ്ടതിനെക്കുറിച്ചെല്ലാം വാചാലമായി സംസാരിക്കുന്ന ഒരു തെറിച്ച പെണ്ണ്. ലക്ഷ്മിയുടെ നാടൻ ചലനങ്ങളെയും ഗ്രാമീണ സങ്കല്പങ്ങളെയും കല തരം കിട്ടുമ്പോഴെല്ലാം കളിയാക്കും.
ഹോസ്റ്റലിലെ വാച്ച്മാനാണു ഗോപാലൻ. മരണാനന്തര ജീവിതത്തെക്കുറിച്ച് എപ്പോഴും വാ തോരാതെ സംസാരിക്കുന്ന മദ്ധ്യവയസ്കൻ. ഗോപാലൻ ഒരു ദിവസം അസാധാരണമായ ഒരു രൂപത്തെ കണ്ട് പേടിക്കുന്നു.അവൻ അതിനെക്കുറിച്ച് കണ്ടവരോടെല്ലാം പറഞ്ഞു. കേട്ടവരെല്ലാം അവനെ കളിയാക്കി.
പക്ഷേ ആ ഹോസ്റ്റലിൽ അസാധാരണമായ ചിലതു സംഭവിക്കുന്നുണ്ടായിരുന്നു.ഗ്രാമീണയായ ലക്ഷ്മി , ഒരു ദിവസം പൊടുന്നനെ നാഗരിക യുവതിയായി മാറി. ചലനങ്ങളിൽ , അണിഞ്ഞൊരുങ്ങലിൽ എല്ലാം.ഹോസ്റ്റലിൽ ഇതൊരു സംഭാഷണമായി മാറി.കല കാര്യമെന്തെന്നറിയാതെ കുഴങ്ങി.
ലക്ഷ്മിയുടെ ചലനങ്ങൾ കലയിൽ മറ്റൊരാളുടെ ശക്തമായ ഓർമ്മകളുണർത്തി. മരിച്ചു പോയ ലിസയുടെ – പക്ഷേ അവളുടെ മനസ്സ് വിശ്വാസാവിശ്വാസങ്ങളുടെ നേർത്ത നൂലിൽക്കിടന്ന് ഊഞ്ഞാലാടുകയായിരുന്നു. ഏതാണ് ശരി ; ഏതാണ് തെറ്റ് ?
ഇതിനിടയിൽ നഗരത്തെ ഞെട്ടിച്ചു കൊണ്ട് രണ്ടു കൊലപാതകങ്ങൾ നടക്കുന്നു.കലയുടെ കാമുകനായ ക്രൈബ്രാഞ്ച് ഡിറ്റക്ടീവ് ലക്ഷ്മിയിൽ കൊലപാതകക്കുറ്റം കണ്ടെത്തുകയാണ്.
ലക്ഷ്മിയ്ക്ക് ഈ കൊലപാതകങ്ങൾ ചെയ്യേണ്ട കാര്യമെന്തായിരുന്നു…. എല്ലാവരെയും കുഴക്കിയ ചോദ്യമായിരുന്നു. സംഭ്രമജനകമായ സംഗതികൾ നിറഞ്ഞ ഈ ചോദ്യത്തിന്റെ ഉത്തരമാണു ലിസ.ലെയായിരുന്നു.തന്നെ ജീവനു തുല്യം സ്നേഹിച്ച ബാബുവിന്റെ അരികിലെത്താൻ അവളുടെ ഹൃദയം ദാഹിച്ചു. സുമതിയ്ക്ക് എന്തു സംഭവിച്ചു ? സുമതിക്കും ബാബുവിനും ഒത്തു ചേരാൻ സാധിച്ചുവോ ? അതിനുള്ള ഉത്തരമാണു ഈ സിനിമ. !
കടപ്പാട്: പാട്ടുപുസ്തകം