വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | കലാരത്നം കെ ജി ജയൻ (ജയ വിജയ) |
ഗാനരചന | പരമ്പരാഗതം |
ഗായകര്‍ | കലാരത്നം കെ ജി ജയൻ (ജയ വിജയ) |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 01 2020 13:06:14.
അത്തലെന്യേ ധരണിയിലുള്ളൊരു മർത്യരൊക്കെയും അയ്യനെ കൂട്ടുവാൻ കൂട്ടമോടേ എരുമേലിയിൽ ചെന്നിട്ട് പേട്ട കൊണ്ടാടി അയ്യപ്പപാഹിമാം ആർത്തമോദം വസിച്ചു പുലർകാലേ കോട്ടവാതിൽ കടന്നു നടന്നു പോയി തീർത്ഥമാം പെരുംതോട്ടിൽ കുളിച്ചുടൻ പാർത്താലെ നടന്നയ്യപ്പപാഹിമാം ഇമ്പമോടൊത്തു കാളകെട്ടി കടന്ന- മ്പിനോട് അഴുതാ നദി പുക്ക് വൻപിയേലും അഴുതയിൽ സ്നാനവും കമ്പമെണ്ണിയേൽ അയ്യപ്പ പാഹിമാം ഈശ പുത്രനാം അയ്യനെ ചിന്തിച്ചി- ട്ടാശയോടൊരു കല്ലും എടുത്തുടൻ ആശു കേറിയാ കല്ലിടാം കുന്നിന്മേൽ വാസമന്നവർ അയ്യപ്പ പാഹിമാം ഉൾക്കണ്ണിനോടു പിന്നെ പുലർകാലേ വെക്കം അങ്ങ് ചവിട്ടി കരിമല പൊക്കമേറിയ കുന്നും കടന്നവർ പുക്ക് പമ്പയിൽ അയ്യപ്പ പാഹിമാം ഊഴി തന്നിൽ പ്രസിദ്ധമാം പമ്പയിൽ സ്നാനവും ചെയ്തു സദ്യ കഴിച്ചുടൻ പോഴ കൂടാതെ നീലിമല കേറി വാസമെന്നിയേ അയ്യപ്പ പാഹിമാം എത്രയും വിസ്മയമാം ഗുഹകൾ കൺ- ടൊത്തു കൂടി ശബരി പീഠത്തിങ്കൽ തത്ര നിന്ന് ശബരിയെ വന്ദിച്ചു ഭക്തിപൂർവ്വമായ് അയ്യപ്പപാഹിമാം ഏറെ മോദാൽ പതിനെട്ടു നൽപടി കേറി ചെന്നു തൊഴുതു ഭഗവാനെ മാറിപ്പോന്നു കുടിലും ചമച്ചുടൽ മാര തുല്യനാം അയ്യപ്പപാഹിമാം അയ്യനെ നിനച്ചങ്ങു വസിചുടൽ പയ്യെ നേരം പുലരും ദശാന്തരേ ചൊവ്വിനോട് തിരിച്ചു വടക്കോട്ടു ദൈവമായുള്ള അയ്യപ്പ പാഹിമാം ഒത്തുകൂടിയ കുമ്പളം തോടത്തിൽ ബദ്ധമോദേന സ്നാനവും ദാനവും സദ്യയും കഴിച്ച് അങ്ങ് പോന്നുടൽ പുക്കമ്പലത്തിൽ അയ്യപ്പ പാഹിമാം ഓരോരോ ജനം പാരാതെ വന്നിട്ടങ്- ആദരേണ തൊഴുതു ഭഗവാനെ ശക്തിക്കൊത്ത വഴിപാടതൊക്കെയും ഭക്തിയായി കഴിച്ച് അയ്യപ്പ പാഹിമാം അവ്വണ്ണം തന്നെ പിന്നെ പുലർകാലേ ചൊവ്വോടെ മല തന്നെയും അമ്മയും സർവ്വരും കടുത്ത സ്വാമി തന്നെയും ചെന്ന് വന്ദിച്ചാർ അയ്യപ്പ പാഹിമാം അന്നുതന്നെ മലയും ഇറങ്ങിട്ട് വന്നു ലോകരെരുമേലിൽ പാർക്കുന്നു തിങ്ങിന മാല് അകറ്റണമെന്നും എന്നുടെ ശങ്കരാത്മജൻ അയ്യപ്പപാഹിമാം ഇങ്ങനെ ശബരിമല വാസനെ ചെന്നുകണ്ടു വണങ്ങുന്ന സർവ്വർക്കും ഭക്തിയോടെ നീനയ്ക്കും ജനങ്ങൾക്കും മുക്തി നല്കേണം അയ്യപ്പ പാഹിമാം കീർത്തി ഏറും ഈ കീർത്തനം നിത്യവും ഓർത്തുകൊണ്ട് ചൊല്ലീടുന്ന മർത്ത്യന് കീർത്തി സന്തതി സമ്പത്തും ഉണ്ടാകും ആർത്തി നാശന അയ്യപ്പ പാഹിമാം | |