വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | എം ജയചന്ദ്രന്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ബാബു ആന്‍റണി ,സാദിക്ക് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 08 2012 18:29:55.
യത്തീമിൻ സുൽത്താൻ വന്നേ മൊഞ്ചേറും സുൽത്താൻ വന്നേ സുബർക്കത്തു സുജായി വന്നേ കെസ്സുണ്ടോ കൊട്ടിപ്പാടാൻ ദഫ്ഫുണ്ടോ താളം തട്ടാൻ പുലരട്ടെ എങ്ങും സന്തോഷം അരുമക്കനവിൻ കനിയേ ഇളമക്കുളിരിൻ പൊരുളേ റബ്ബിൻ അരുമക്കനവിൻ കനിയേ നല്ലൊരിളമക്കുളിരിൻ പൊരുളേ ഇടം നിന്നും വലം നിന്നും തത്തി മുത്ത് മുരശ്ശൊലി മദ്ദള താളമിട് (യത്തീമിൻ സുൽത്താൻ..) മാനത്തു സൂര്യനുദിച്ചു മദിച്ചു പടിഞ്ഞാട്ടേ കാലക്കടലിലടി തെറ്റി പാങ്ങനെ വീഴോളം തീയും വെയിലും മറന്നു പണിയണ കുഞ്ഞാലി ചക്കും കടവത്തെ തിത്തിബി താത്താന്റെ ചങ്ങായീ പെരുന്നാളെത്തും കാലം ഉറുമാൽ മാടിക്കെട്ടി ഉശിരായി ചെത്തും പോലെ വാ ഇടം നിന്നും വലം നിന്നും തത്തി മുത്ത് മുരശ്ശൊലി മദ്ദള താളമിട് (യത്തീമിൻ സുൽത്താൻ..) ഓ കല്ലായി കടവത്തെ കരിങ്കാണി ചന്തയിൽ കിന്നരി വെയ്ക്കാത്തൊരു രാശാവ് അടിമകളാം യെമ്മക്ക് തല ചായ്ക്കാൻ ഖൽബൊരത്താണിയാക്കാണ രാശാവ് കാറക്കഴുത്തിൽ കറുത്ത ചരടിട്ട കുഞ്ഞീവി കാച്ചിയും തട്ടവും ഏലസ്സും കെട്ടിയ മുത്തീബി അന്തിക്കിബിലീസ്സായ് ചുറ്റി നടക്കണ റംലാബി ചന്തയ്ക്ക് ചന്തം പെരുത്തു കൊടുക്കണ സാറാബി ഖൽബിൻ കണ്ണായ് മിന്നും കരളിൽ മുത്തായ് തത്തും വീരനെ കാണാൻ കൂടെ വാ ഇടം നിന്നും വലം നിന്നും തത്തി മുത്ത് മുരശ്ശൊലി മദ്ദള താളമിട് (യത്തീമിൻ സുൽത്താൻ..) |