വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ഗാനരചന | പഴവിള രമേശന്‍ |
ഗായകര്‍ | എം ജയചന്ദ്രന്‍ ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:46.
ലല ലാല്ലലല ലലലാ..ലല ലാല്ലലല ലലലാ ലല ലാല്ലലല ലലലാ..ലല ലാല്ലലല ലലലാ താഴമ്പൂക്കുടിലിന്റെ ചന്ദ്രമണി മുറ്റത്തൊരു താമരക്കുടവുമായ് പോരാമോ...(താഴമ്പു....) പൂനിലാവറിയാതെ രാക്കിളി പറയാതെ പുതുമഞ്ഞു പെയ്തതു നേരാണോ.. പുളകങ്ങള്‍ നെയ്തതു നീയാണോ.. കണ്ണിൽക്കണ്ണില്‍ നോക്കി കാണാത്ത വരികള്‍ എണ്ണിയെണ്ണിപ്പാടാന്‍ ഈ രാവു മതിയോ...(കണ്ണിൽക്കണ്ണിൽ..) താഴമ്പൂക്കുടിലിന്റെ ചന്ദ്രമണി മുറ്റത്തൊരു താമരക്കുടവുമായ് പോരാമോ.... പോയ ജന്മമാണോ.... ഹൃദയ മുരളി ഗീതാകാവ്യമാണോ ചിറകു കുടയും രാഗഭാവമാണോ ഇണയിലലിയും ജീവദാഹമാണോ.. തുഴഞ്ഞിടുന്നൂ മനസ്സില്‍ സ്വയംവരപ്പൂന്തോണി പണ്ടു പണ്ടേ നെഞ്ചില്‍ താരമ്പനെഴുതും ശൃംഗാരത്തിന്‍ ശീലില്‍ ഞാനിന്നു പാടാം അജ്ഞാതമേതു ദാഹം എന്റെയുള്ളില്‍ ഉണരുന്നു ആദ്യരാവില്‍ ആത്മഹര്‍ഷമണിയാന്‍ കണ്ണിൽക്കണ്ണില്‍ നോക്കി കാണാത്ത വരികള്‍ എണ്ണിയെണ്ണിപ്പാടാന്‍ ഈ രാവു മതിയോ.... താഴമ്പൂക്കുടിലിന്റെ ചന്ദ്രമണി മുറ്റത്തൊരു താമരക്കുടവുമായ് പോരാമോ.... പൂര്‍വ്വപുണ്യമാണോ.... ചൊടിയിലുതിരും സ്നേഹമന്ത്രമാണോ മിഴികളിടയും ശ്യാമസന്ധ്യയാണോ നിശകളറിയും പ്രേമമുദ്രയാണോ ഉണര്‍ത്തു പാട്ടായ് വീണ്ടും തുടിച്ചതിന്നെന്‍ നെഞ്ചില്‍ എന്തിനിന്നും നമ്മള്‍ തേടുന്നു വീണ്ടും സന്ധ്യയുമീ രാവും ഒന്നാകും പോലെ നീരാടിയേതുമോഹമെന്നിൽ നിന്നില്‍ അണയുന്നു ഈ നിലാവില്‍ ഓര്‍മ്മകൊണ്ടു പൊതിയാന്‍ കണ്ണിൽക്കണ്ണില്‍ നോക്കി കാണാത്ത വരികള്‍ എണ്ണിയെണ്ണിപ്പാടാന്‍ ഈ രാവു മതിയോ.... താഴമ്പൂക്കുടിലിന്റെ ചന്ദ്രമണി മുറ്റത്തൊരു താമരക്കുടവുമായ് പോരാമോ.... |