വിശദവിവരങ്ങള്‍ | |
വര്‍ഷം | 1958 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | കമുകറ പുരുഷോത്തമൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:16.
പാടത്തിന്‍ മണ്ണിലു് മണിനെല്ലു് വെളയിക്കാന്‍ ചൊണയുള്ളമക്കളേ ചെല്ലാം പറയനും പൊലയനും തമ്പിരാന്റെ മുന്നിലു് പണിചെയ്യും മാടുകളല്ലാ ചൊരിയണ മഴയത്തും പൊരിയണ വെയിലത്തും ചോര നീരാക്കിപ്പണിഞ്ഞു് ചൊവ്വുള്ള പാടത്തു് വിത്തിട്ടു് വെളയിച്ചു് ചോറൂട്ടി നാട്ടിനെയെല്ലാം - നമ്മള്‍ ചോറൂട്ടി.... കര്‍ഷകത്തൊഴിലാളി സിന്ദാബാദു് തൊഴിലാളി സംഘം സിന്ദാബാദു് പണമൊള്ള തമ്പ്രാനു കതിരും കൊടുത്തിട്ടു് പതിരിന്നു് പടിവാതല്‍ കാത്തു് കരയാനും കിഴിയാനും നില്‍ക്കണതെന്തിനു് കരളൊറച്ചൊന്നായി നിന്നാല്‍ പഞ്ചം കളയണ വേലയെടുക്കണ പറയനും സ്വന്തമീ മണ്ണു് അവനുള്ളവകാശമാരു തടഞ്ഞാലു - മതിനെയെതിര്‍ത്തീടുമിന്നു് - അവര്‍ അതിനെയെതിര്‍ത്തീടുമിന്നു് കര്‍ഷകത്തൊഴിലാളി സിന്ദാബാദു് തൊഴിലാളി സംഘം സിന്ദാബാദു് |