വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | ജി ദേവരാജന്‍ ,പി ലീല ,എൽ ആർ അഞ്ജലി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:01.
പുഴവക്കില്‍ പുല്ലണിമേട്ടില്‍ പുള്ളിമാനിണ വന്നൂ പൂവമ്പന്‍ താലോലിക്കും പുള്ളിമാനിണ വന്നൂ മെയ്യും മെയ്യുമുരുമ്മീ നീളേ മേഞ്ഞുമേഞ്ഞു നടന്നു കണ്ണും കണ്ണുമിടഞ്ഞു തമ്മില്‍ കാണെക്കാണെയൊരിമ്പം ഒന്നിച്ചൊന്നിച്ചൊരുനിര്‍വൃതിയില്‍ നീന്തിനീന്തിയണഞ്ഞു തുള്ളിത്തുള്ളി നടന്നു കറുക- ത്തുമ്പികള്‍ പോലെ പുഴവക്കില്‍ ......... മന്നവനിന്‍ പുകള്‍ പാടാനല്ലോ മന്നില്‍ പിറന്നു ഞങ്ങള്‍ നിന്‍ തിരുസന്നിധി കല്യുടെ നദികള്‍ - ക്കെന്നും പാല്‍ക്കടലല്ലോ കാഴ്ചവെയ്ക്കാം ഞങ്ങള്‍ കാഴ്ചവയ്ക്കാം കാശ്മീരകുങ്കുമം കാഴ്ചവയ്ക്കാം കാവേരിമുത്തുകള്‍ കാഴ്ചവയ്ക്കാം കാശിപ്പൂമ്പട്ടുകള്‍ കാഴ്ചവയ്ക്കാം കതിരുകളാല്‍ തിരുമനസ്സിലിത്തിരി മദിരപകര്‍ന്നോട്ടെ? ലയിച്ചിരിക്കും തിരുവുള്ളത്തിനു ലഹരിപകര്‍ന്നോട്ടെ? തബലകള്‍ കൊട്ടിപ്പാടുമ്പോള്‍ അവര്‍ തബലകള്‍ കൊട്ടിപ്പാടുമ്പോള്‍ കരയുവതെന്തമ്മേ ഇങ്ങനെ കരയുവതെന്തമ്മേ? ഉണ്ണീ ഉണ്ണീ പറയാം ഞാനീ കണ്ണീരിന്‍ കഥപറയാം രണ്ടുമാനുകള്‍ മേഞ്ഞുനടന്നു പണ്ടൊരു കറുകക്കാട്ടൊല്‍ വില്ലുകുലച്ചൊരു മന്നന്‍ വന്നതി- ലൊന്നിനെ.......... അയ്യോ പാവം പിടഞ്ഞുവീണൂ നിന്‍പ്രിയതാതന്‍ നടുങ്ങിടായ്കെന്നുണ്ണീ ഉരിഞ്ഞെടുത്തൊരു പുള്ളിത്തോലാല്‍ പൊതിഞ്ഞു തബലകള്‍ തീര്‍ത്തു അവര്‍ കൊട്ടിപ്പാടുമ്പോള്‍ നിന്‍പ്രിയ താതനെയോര്‍ത്തിവള്‍ കേഴുന്നു മാന്‍ പേടയാളേ നിന്റെ ദുഃഖത്തിന്‍ തീജ്വാലയില്‍ മാനവാത്മാവില്‍ത്തിങ്ങും കൂരിരുള്‍ നടുങ്ങുന്നു മാനിഷാദ എന്ന നാലക്ഷരം വീണ്ടും ക്രൂരമാനവ ഹൃദയത്തില്‍ നിന്‍ കണ്ണീരെഴുതുന്നു |